അനൌണ്‍സ്മെന്ട്

എന്ടെ നാട്ടില്‍ എല്ലാ വര്‍ഷവും തയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ഒരു ഉത്സവമുണ്ട്‌. ഈ തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെടുന്നത്‌ കൊയ്ത്തുകഴിഞ്ഞ ഒരു വയലിലാണ്. അതുകൊണ്ടുതന്നെ വയല്‍തിറ മഹോത്സവം എന്നാണ് അത്‌ അറിയപ്പെടുന്നത്‌. രണ്ടു ദിവസങ്ങളിലായാണ് ഉത്സവം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ഉത്സവത്തിന്റെ രണ്ടാം ദിവസം, എല്ലാവരും അവസാനത്തെ തെയ്യക്കോലത്തിന്റെ ഉറഞ്ഞുതുള്ളലില്‍ മുഴുകിയിരിക്കുകയാണ്. ഇനിയുള്ള പണിയൊക്കെ പെട്ടെന്നു തീര്‍ത്തുകളയാം എന്നു കരുതിയ ഉത്സവപ്പറമ്പിലെ മൈക്ക്‌ ഓപ്പറേറ്റര്‍ അവിടെ സ്ഥാപിച്ചിരുന്ന ട്യൂബ്‌ ലൈറ്റുകളൊക്കെ അഴിച്ചു മാറ്റാന്‍ തുടങ്ങി. അപ്പോഴാണ് വയലിന്റെ വരമ്പിനുമുകളില്‍ക്കൂടിയിട്ട വയറിനുമുകളില്‍ ആള്‍ക്കാര്‍ കയറി നില്‍ക്കുന്നതു കണ്ടത്‌. ആള്‍ക്കാരോട്‌ മാറിനില്‍ക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും ആരും അതു കേട്ടതായി ഭാവിച്ചില്ല. അപ്പൊഴാണ് അദ്ദേഹത്തിനു അങ്ങനെയൊരു ബുദ്ധി ഉദിച്ചത്‌. അദ്ദേഹം നേരെ മൈക്ക്‌ സ്റ്റാളിലേക്ക്‌ ചെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. "ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌...
ദയവായി വരമ്പത്തു നിന്നവര്‍ വയറിളക്കുക".

No comments: