എന്തിനും ചോദ്യങ്ങള്‍ ചോദിക്കുക എന്നത് കൊച്ചുകുട്ടികളുടെ ശീലമാണ്.
അതെന്താ?... ഇതെന്താ?... എന്നൊക്കെ അവര്‍ ചൊദിച്ചുകൊന്ടിരിക്കും.
ഐശ്വര്യമോളും അങ്ങനെയാണ്.
ഒരിക്കല്‍ ഏതോ ഒരു പത്രത്തിന്റ്റെ ചരമകോളം അടങ്ങിയ പേജ് അമ്മയെക്കാട്ടി അവള്‍ പറഞ്ഞു
''നോക്കമ്മെ, എത്ര ആളാ... പാസ്സായെ.''
ഇതിനുമുന്നെ ഒരു കോളേജ് പരസ്യത്തിലെ കുട്ടികളുടെ ഫോട്ടോ ഉള്ള പേജ് കാണിച്ചപ്പോള്‍ അത് പാസ്സായ കുട്ടികളുടെ ഫോട്ടോ ആണെന്ന് പറഞ്ഞുകൊടുത്ത കാര്യം ആ അമ്മ ഓര്‍ത്തു. എന്നിട്ട് ആ അമ്മ ഇങ്ങനെ പറഞ്ഞു ''മോളേ... ഇതു പാസ്സായവരുടെ ഫോട്ടൊ അല്ല... ഇതൊക്കെ മരിച്ചുപോയവരുടെ ഫോട്ടോ ആ..." കാര്യം മനസ്സിലായെന്നവണ്ണം അവള്‍ പത്രത്താളുമായ് പുറത്തേക്കോടി.
അടുത്തദിവസം വേറൊരു പത്രത്താളുമായി ഐശ്വര്യമോള്‍ അമ്മയുടെ അടുത്തെത്തി
''അമ്മേ ദേ... ഇതുനോക്കൂ... എത്ര പിള്ളേരാ മരിച്ചുപോയെ... പാവം അല്ലെ അമ്മേ..."
അതു വാങ്ങി നോക്കിയ ആ അമ്മക്ക് ചിരി അടക്കാനായില്ല.
അത് കുട്ടികളുടെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഒരു കോളേജ് പരസ്യമായിരുന്നു.
ഫലൂദയും പിന്നെ....
കോളജില്‍ പഠിക്കുന്ന കാലത്ത് അതിനടുത്തുള്ള ഒരു ഐസ്ക്രീം പാര്‍ലറില്‍ വല്ലപ്പോഴുമൊക്കെ പോയി കുറച്ചു സമയം ചിലവഴിക്കാറുണ്ടായിരുന്നു. ഒരു ദിവസം ഞങ്ങള്‍ നാലുപേര്‍ ഫലൂദ കഴിച്ചുകഴിഞ്ഞിട്ടും എന്തൊക്കെയോ തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് കൂട്ടുകാരന്റെ കൈ തട്ടി ഒരു ഗ്ലാസ്സ് താഴെവീണുടഞ്ഞു. അതുവരെ തമാശ പറഞ്ഞു ചിരിച്ചുകൊണ്ടിരുന്ന ഞങ്ങളുടെ മുഖം പെട്ടെന്ന് മ്ലാനമായി. പാര്‍ലര്‍ ഉടമ വഴക്കു പറയുമോ എന്നു പേടിച്ചുകൊണ്ടു എന്റെ കൂട്ടുകാരന്‍ കാശ് കൊടുക്കാന്‍ നേരം ഇങ്ങനെയാ പറഞ്ഞത്
"നാലു ഫലൂദയും ഒരു ഗ്ലാസ്സും"
ഞങ്ങള്‍ സ്തിരം സന്ദര്‍ശകരായതു കൊണ്ടാകാം അദ്ദേഹം ഒരു ചെറുപുഞ്ചിയോടെ "സാരമില്ല" എന്നു പറഞ്ഞതോടെ ഞങ്ങളിലെ മ്ലാനക്കിളി പറന്നുപോയി.
"നാലു ഫലൂദയും ഒരു ഗ്ലാസ്സും"
ഞങ്ങള്‍ സ്തിരം സന്ദര്‍ശകരായതു കൊണ്ടാകാം അദ്ദേഹം ഒരു ചെറുപുഞ്ചിയോടെ "സാരമില്ല" എന്നു പറഞ്ഞതോടെ ഞങ്ങളിലെ മ്ലാനക്കിളി പറന്നുപോയി.
ടിഷ്യൂ പേപ്പര്‍
തന്റെ ദുബായിലുള്ള കടയിലേക്ക് ഒരാളെ വേണമല്ലോ എന്നു കരുതിയാണ് പ്രകാശന്‍ ഷിജുവിനെ ദുബായിലേക്ക് കൂട്ടിയത്. അവന്‍ ആളൊരു നിഷ്കളങ്കനായിരുന്നു. കടയില്‍ നിര്‍ത്തുന്നതിന്റെ ഭാഗമായി അവനോടു പ്രകാശന്‍ പറഞ്ഞു
"ആരെങ്കിലും എന്തെങ്കിലും സാധനത്തിനു വന്നാല്‍ ആ സാധനം സ്റ്റോക്കില്ലെങ്കില്‍ അയാളെ വെറുതെ മടക്കി അയക്കരുത്. അവര്‍ ആവശ്യപ്പെട്ട പോലുള്ള വേറെ എന്തെങ്കിലും സാധനം എടുക്കാന്‍ പ്രേരിപ്പിക്കണം" എന്ന്.
ഒരു ദിവസം ഒരാള്‍ കടയില്‍ വന്നു പറഞ്ഞു "രണ്ടു പേക്കറ്റ് ടിഷ്യൂ പേപ്പര്‍"
അതു സ്റ്റോക്കില്ലെന്ന കാര്യം ഓര്‍ത്ത ഷിജു ഇങ്ങനെ ചോദിച്ചു
"ടിഷ്യൂ പേപ്പര്‍ സ്റ്റോക്കില്ല... കുറച്ചു സാന്റ് പേപ്പര്‍ എടുക്കട്ടെ...???"
ഒന്നും കൊടുക്കാതെ മടക്കി അയക്കരുതല്ലോ...!
"ആരെങ്കിലും എന്തെങ്കിലും സാധനത്തിനു വന്നാല്‍ ആ സാധനം സ്റ്റോക്കില്ലെങ്കില്‍ അയാളെ വെറുതെ മടക്കി അയക്കരുത്. അവര്‍ ആവശ്യപ്പെട്ട പോലുള്ള വേറെ എന്തെങ്കിലും സാധനം എടുക്കാന്‍ പ്രേരിപ്പിക്കണം" എന്ന്.
ഒരു ദിവസം ഒരാള്‍ കടയില്‍ വന്നു പറഞ്ഞു "രണ്ടു പേക്കറ്റ് ടിഷ്യൂ പേപ്പര്‍"
അതു സ്റ്റോക്കില്ലെന്ന കാര്യം ഓര്‍ത്ത ഷിജു ഇങ്ങനെ ചോദിച്ചു
"ടിഷ്യൂ പേപ്പര്‍ സ്റ്റോക്കില്ല... കുറച്ചു സാന്റ് പേപ്പര്‍ എടുക്കട്ടെ...???"
ഒന്നും കൊടുക്കാതെ മടക്കി അയക്കരുതല്ലോ...!
വിലപേശല്‍
ഇന്നത്തെ ഉപഭോഗസംസ്കാരത്തില്‍ കിട്ടേട്ടനെപ്പോലുള്ളവര്‍ക്കേ ജീവിക്കാന്‍ പറ്റൂ. എന്തു സാധനം വാങ്ങുമ്പോഴും വിലപേശി പരമാവധി ചെറിയ വിലകൊടുത്ത് കരസ്തമാക്കുക എന്നത് കിട്ടേട്ടന്റെ ശീലമായിപ്പോയി. അധികമൊന്നും ബസ്സില്‍ യാത്ര ചെയ്യാത്ത നാട്ടിന്‍പുറത്തുകാരനായ നമ്മുടെ കിട്ടേട്ടന്‍ ഒരിക്കല്‍ ഒരത്യാവശ്യകാര്യത്തിനായി കണ്ണൂരിലേക്ക് പോകുവാനായി ബസ്സില്‍ കയറി.
"ടിക്കറ്റ് ടിക്കറ്റ്"
കണ്ടക്ടര്‍ അടുത്തെത്തി.
കണ്ടക്ടര്‍ : "എങ്ങോട്ടാ..."
കിട്ടേട്ടന്‍ : "കണ്ണൂരേക്ക് എത്രയാ പൈസ...?"
കണ്ടക്ടര്‍ : "പത്തുര്‍പ്യ"
കിട്ടേട്ടന്‍ : "ചൊവ്വക്കേക്കോ...?"
കണ്ടക്ടര്‍ : "എട്ടേ അമ്പത്"
അതു കേട്ടതും കണ്ണൂരിലേക്ക് പോകേണ്ടിയിരുന്ന നമ്മുടെ കിട്ടേട്ടന്‍ പറഞ്ഞു.
"എന്നാ... ഒരു ചൊവ്വ"
"ടിക്കറ്റ് ടിക്കറ്റ്"
കണ്ടക്ടര്‍ അടുത്തെത്തി.
കണ്ടക്ടര്‍ : "എങ്ങോട്ടാ..."
കിട്ടേട്ടന്‍ : "കണ്ണൂരേക്ക് എത്രയാ പൈസ...?"
കണ്ടക്ടര്‍ : "പത്തുര്‍പ്യ"
കിട്ടേട്ടന്‍ : "ചൊവ്വക്കേക്കോ...?"
കണ്ടക്ടര്‍ : "എട്ടേ അമ്പത്"
അതു കേട്ടതും കണ്ണൂരിലേക്ക് പോകേണ്ടിയിരുന്ന നമ്മുടെ കിട്ടേട്ടന്‍ പറഞ്ഞു.
"എന്നാ... ഒരു ചൊവ്വ"
മറവി
ശങ്കരന്‍ ചേട്ടന്‍ വല്ലാത്ത മറവിക്കാരനാ...
മഴക്കാലമായതുകൊണ്ട് നല്ല മീനൊന്നും കിട്ടാനില്ലാത്തതുകൊണ്ട് കുറച്ചു നല്ല മീന്‍ വാങ്ങിയേക്കാം എന്നു കരുതി ബസ്സില്‍ കണ്ണൂര്‍ ആയിക്കരയിലേക്ക് പുറപ്പെട്ടു.
അവിടെയും മീനിനു തീവില. പക്ഷേ... നല്ല അയക്കൂറ മീന്‍ കിട്ടാനുണ്ട്.
ഏതായാലും ഇതുവരെ വന്നതല്ലെ എന്നു കരുതി 300 രൂപയ്ക്ക് മീന്‍ വാങ്ങി തിരിച്ചു വരാന്‍ ബസ്സില്‍ കയറി. നാട്ടില്‍ എത്താറായപ്പോഴാണ് കുട കടല്‍ക്കരയില്‍ വെച്ചു മറന്ന കാര്യം ഓര്‍മ്മയില്‍ വന്നത്.
ഇനി തിരിച്ചുപോയാല്‍ അതു കിട്ടില്ലെന്ന് ഉറപ്പായ ശങ്കരന്‍ ചേട്ടന്‍ വളരെ വിഷമത്തോടെ ബസ്സിറങ്ങി. അപ്പോ ഒരു നാട്ടുകാരന്‍ ചോദിച്ചു "എന്താ ശങ്കരേട്ടാ ഒരു വിഷമം".
കുട കടപ്പുറത്ത് വെച്ചുമറന്ന കാര്യം ശങ്കരേട്ടന്‍ പറഞ്ഞു.
നാട്ടുകാരന്‍: "എന്തിനാ ശങ്കരേട്ടാ കടപ്പുറത്ത് പോയത്"
ശങ്കരേട്ടന്‍: "മീന്‍ വാങ്ങാന്‍"
നാട്ടുകാരന്‍: "എന്നിട്ട് മീന്‍ വാങ്ങിയില്ലേ...?"
അപ്പൊഴാണ് ശങ്കരേട്ടന്‍ അക്കാര്യം ഓര്‍ത്തത്.
ശങ്കരേട്ടന്‍: "അയ്യോടാ... മീന്‍ ബസ്സിലും വെച്ചു മറന്നുപോയി..."
ഒരു കുടയും 300 രൂപയും ബസ്സിനു കൊടുത്ത കാശും പോയിക്കിട്ടിയതിന്റെ 'സന്തോഷമായിരുന്നു' അപ്പോള്‍ ശങ്കരേട്ടന്റെ മുഖത്ത്.
ഇതൊന്നുമില്ലാതെ വീട്ടില്‍ ചെന്നാലുള്ള ഭവിഷ്യത്തും ഓര്‍ത്തപ്പോള്‍ കാലുകള്‍ അറിയാതെ ചലിച്ചു. എങ്ങോട്ടാണെന്നോ... "കള്ളുഷാപ്പ്"
കയ്യില്‍ ബാക്കി ഉണ്ടായിരുന്നതും അതോടെ ഗോപി.
മഴക്കാലമായതുകൊണ്ട് നല്ല മീനൊന്നും കിട്ടാനില്ലാത്തതുകൊണ്ട് കുറച്ചു നല്ല മീന്‍ വാങ്ങിയേക്കാം എന്നു കരുതി ബസ്സില്‍ കണ്ണൂര്‍ ആയിക്കരയിലേക്ക് പുറപ്പെട്ടു.
അവിടെയും മീനിനു തീവില. പക്ഷേ... നല്ല അയക്കൂറ മീന്‍ കിട്ടാനുണ്ട്.
ഏതായാലും ഇതുവരെ വന്നതല്ലെ എന്നു കരുതി 300 രൂപയ്ക്ക് മീന്‍ വാങ്ങി തിരിച്ചു വരാന്‍ ബസ്സില്‍ കയറി. നാട്ടില്‍ എത്താറായപ്പോഴാണ് കുട കടല്‍ക്കരയില്‍ വെച്ചു മറന്ന കാര്യം ഓര്‍മ്മയില്‍ വന്നത്.
ഇനി തിരിച്ചുപോയാല്‍ അതു കിട്ടില്ലെന്ന് ഉറപ്പായ ശങ്കരന്‍ ചേട്ടന്‍ വളരെ വിഷമത്തോടെ ബസ്സിറങ്ങി. അപ്പോ ഒരു നാട്ടുകാരന്‍ ചോദിച്ചു "എന്താ ശങ്കരേട്ടാ ഒരു വിഷമം".
കുട കടപ്പുറത്ത് വെച്ചുമറന്ന കാര്യം ശങ്കരേട്ടന്‍ പറഞ്ഞു.
നാട്ടുകാരന്‍: "എന്തിനാ ശങ്കരേട്ടാ കടപ്പുറത്ത് പോയത്"
ശങ്കരേട്ടന്‍: "മീന്‍ വാങ്ങാന്‍"
നാട്ടുകാരന്‍: "എന്നിട്ട് മീന്‍ വാങ്ങിയില്ലേ...?"
അപ്പൊഴാണ് ശങ്കരേട്ടന്‍ അക്കാര്യം ഓര്‍ത്തത്.
ശങ്കരേട്ടന്‍: "അയ്യോടാ... മീന്‍ ബസ്സിലും വെച്ചു മറന്നുപോയി..."
ഒരു കുടയും 300 രൂപയും ബസ്സിനു കൊടുത്ത കാശും പോയിക്കിട്ടിയതിന്റെ 'സന്തോഷമായിരുന്നു' അപ്പോള്‍ ശങ്കരേട്ടന്റെ മുഖത്ത്.
ഇതൊന്നുമില്ലാതെ വീട്ടില്‍ ചെന്നാലുള്ള ഭവിഷ്യത്തും ഓര്‍ത്തപ്പോള്‍ കാലുകള്‍ അറിയാതെ ചലിച്ചു. എങ്ങോട്ടാണെന്നോ... "കള്ളുഷാപ്പ്"
കയ്യില്‍ ബാക്കി ഉണ്ടായിരുന്നതും അതോടെ ഗോപി.
ഏന്റെ മുത്തപ്പാ...
മഴക്കാലമായതോടെ എന്റെ കൂട്ടുകാരന്റെ മഴക്കാലവിനോദവും തുടങ്ങി. എന്താ എന്നല്ലേ. തോട്ടില്‍ നിന്നും മീന്‍ പിടിക്കല്‍. ഒരു വലയും വെച്ച് കുറേ സമയം തോട്ടിന്‍ കരയില്‍ കുത്തിയിരുന്നിട്ടും ഒരു ചെറു മീന്‍ പോലും കിട്ടാതിരുന്നപ്പോള്‍ അവന്‍ പറഞ്ഞു.
"എന്റെ മുത്തപ്പാ... ഞാന്‍ എത്ര സമയമായി ഇതും വെച്ചിരിക്കാന്‍ തുടങ്ങിയിട്ട്... ഇതുവരെ ഒരു മീന്‍ പോലും കിട്ടിയില്ലല്ലോ... ഒരു നല്ല മീനിനെ കിട്ടിയാല്‍ ഒരു പൈങ്കുറ്റിവെള്ളാട്ടം നേര്‍ന്നേക്കാമേ... എന്റെ പൊന്നുമുത്തപ്പാ..."
അതു പറഞ്ഞുകഴിഞ്ഞതും വലയില്‍ ഒരനക്കം. അവന്‍ വല ഒന്നു പൊക്കിനോക്കി. അതാ അതില്‍ കിടക്കുന്നു നല്ല മൂന്ന് തോട്ടുമീന്‍.
അപ്പൊ അവന്‍ പറഞ്ഞു
"എന്തോന്ന് മുത്തപ്പന്‍... ഇതു ഞാന്‍ കഷ്ടപ്പെട്ടു പിടിച്ചതല്ലേ... എന്നിട്ട് ഈ മുത്തപ്പന് പൈങ്കുറ്റിവെള്ളാട്ടമോ... എന്തിന് "
ഇത്രയും പറഞ്ഞു കഴിഞ്ഞതും വലയിലുള്ള മീനുകള്‍ തോട്ടിലേക്ക് തന്നെ ചാടിപ്പോയി.
അവന്‍ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു.
"ഏന്റെ മുത്തപ്പാ എന്താ ഇത്... ഈ മുത്തപ്പനോട് ഒരു തമാശ പോലും പറയാന്‍ പറ്റില്ല എന്നായോ..."
"എന്റെ മുത്തപ്പാ... ഞാന്‍ എത്ര സമയമായി ഇതും വെച്ചിരിക്കാന്‍ തുടങ്ങിയിട്ട്... ഇതുവരെ ഒരു മീന്‍ പോലും കിട്ടിയില്ലല്ലോ... ഒരു നല്ല മീനിനെ കിട്ടിയാല്‍ ഒരു പൈങ്കുറ്റിവെള്ളാട്ടം നേര്‍ന്നേക്കാമേ... എന്റെ പൊന്നുമുത്തപ്പാ..."
അതു പറഞ്ഞുകഴിഞ്ഞതും വലയില്‍ ഒരനക്കം. അവന്‍ വല ഒന്നു പൊക്കിനോക്കി. അതാ അതില്‍ കിടക്കുന്നു നല്ല മൂന്ന് തോട്ടുമീന്‍.
അപ്പൊ അവന്‍ പറഞ്ഞു
"എന്തോന്ന് മുത്തപ്പന്‍... ഇതു ഞാന്‍ കഷ്ടപ്പെട്ടു പിടിച്ചതല്ലേ... എന്നിട്ട് ഈ മുത്തപ്പന് പൈങ്കുറ്റിവെള്ളാട്ടമോ... എന്തിന് "
ഇത്രയും പറഞ്ഞു കഴിഞ്ഞതും വലയിലുള്ള മീനുകള്‍ തോട്ടിലേക്ക് തന്നെ ചാടിപ്പോയി.
അവന്‍ സങ്കടത്തോടെ ഇങ്ങനെ പറഞ്ഞു.
"ഏന്റെ മുത്തപ്പാ എന്താ ഇത്... ഈ മുത്തപ്പനോട് ഒരു തമാശ പോലും പറയാന്‍ പറ്റില്ല എന്നായോ..."
ഞാനോ... അതോ നീയോ...
കോരേട്ടനും കുമാരേട്ടനും ചങ്ങാതിമാരാണ്.
രണ്ടുപേര്‍ക്കും തീരെ ചെവി കേള്‍ക്കില്ല.
എന്നാലോ... അതിന്റെ അഹങ്കാരം ഒട്ടും ഇല്ലതാനും.
റേഷന്‍ കടയിലേക്ക് പോകാന്‍ സഞ്ചിയും റേഷന്‍ കാര്‍ഡുമായി വരികയായിരുന്നു കോരേട്ടന്‍.
കുമാരേട്ടന്‍: "കോരാ... റേഷന്‍ പീട്യേലേക്കാണോ...?"
കോരേട്ടന്‍: "ഏയ്... അല്ല. റേഷന്‍ പീട്യേലേക്കാ..."
കുമാരേട്ടന്‍: "ഓ... ഞാന്‍ വിചാരിച്ചു റേഷന്‍ പീട്യേലേക്കാണെന്ന്"
രണ്ടുപേര്‍ക്കും തീരെ ചെവി കേള്‍ക്കില്ല.
എന്നാലോ... അതിന്റെ അഹങ്കാരം ഒട്ടും ഇല്ലതാനും.
റേഷന്‍ കടയിലേക്ക് പോകാന്‍ സഞ്ചിയും റേഷന്‍ കാര്‍ഡുമായി വരികയായിരുന്നു കോരേട്ടന്‍.
കുമാരേട്ടന്‍: "കോരാ... റേഷന്‍ പീട്യേലേക്കാണോ...?"
കോരേട്ടന്‍: "ഏയ്... അല്ല. റേഷന്‍ പീട്യേലേക്കാ..."
കുമാരേട്ടന്‍: "ഓ... ഞാന്‍ വിചാരിച്ചു റേഷന്‍ പീട്യേലേക്കാണെന്ന്"
വിക്ക്
രണ്ടുപേര്‍ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്നു.അപ്പോള്‍ അവിടെ വേറൊരാളും കുടി എത്തി.
കയ്യില്‍ വാച്ച് കെട്ടിയ ആളോട് വന്നയാള്‍ ചോദിച്ചു.
"സ സമയം എ എ എത്രയായി".
അയാള്‍ക്ക് വിക്കുണ്ടായിരുന്നു.
പക്ഷേ... കയ്യില്‍ വാച്ചുണ്ടായിരുന്നയാള്‍ ഒന്നും പറഞ്ഞില്ല.
വീണ്ടും ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.
ഇതു കണ്ടുനില്‍ക്കുകയായിരുന്ന മാന്യന്‍ കയ്യില്‍ വാച്ച് കെട്ടിയ ആളോട് "ഇയാളെന്താ... ആ പാവത്തിന് സമയം പറഞ്ഞുകൊടുക്കാതിരുന്നത്"
കയ്യില്‍ വാച്ച് കെട്ടിയ ആള്‍: "എ എ എന്നിട്ട് വേ വേണം എനിക്ക് ത ത തല്ല് കിട്ടുന്നത് ഇ ഇയാള്‍ക്ക് കാണാന്‍ അ അ അല്ലേ..."
കയ്യില്‍ വാച്ച് കെട്ടിയ ആളോട് വന്നയാള്‍ ചോദിച്ചു.
"സ സമയം എ എ എത്രയായി".
അയാള്‍ക്ക് വിക്കുണ്ടായിരുന്നു.
പക്ഷേ... കയ്യില്‍ വാച്ചുണ്ടായിരുന്നയാള്‍ ഒന്നും പറഞ്ഞില്ല.
വീണ്ടും ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.
ഇതു കണ്ടുനില്‍ക്കുകയായിരുന്ന മാന്യന്‍ കയ്യില്‍ വാച്ച് കെട്ടിയ ആളോട് "ഇയാളെന്താ... ആ പാവത്തിന് സമയം പറഞ്ഞുകൊടുക്കാതിരുന്നത്"
കയ്യില്‍ വാച്ച് കെട്ടിയ ആള്‍: "എ എ എന്നിട്ട് വേ വേണം എനിക്ക് ത ത തല്ല് കിട്ടുന്നത് ഇ ഇയാള്‍ക്ക് കാണാന്‍ അ അ അല്ലേ..."
ഇരുട്ടല്‍
ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് വൈകുന്നേരം കമ്പ്യൂട്ടര്‍ ക്ലാസ്സും കഴിഞ്ഞു കണ്ണൂര്‍ ബസ്റ്റാന്റിലേക്ക് തമാശകള്‍ പറഞ്ഞുകൊണ്ട് നടക്കുക പതിവായിരുന്നു. ഒരു ദിവസം സ്റ്റാന്റിലെത്താന്‍ വൈകിയപ്പോള്‍ ഇരിട്ടിയിലേക്ക് പോകേണ്ടിയിരുന്ന എന്റെ കൂട്ടുകാരി ഒരു ബസ്സിന്റെ ക്ലീനറോട് ഇങ്ങനെ ചോദിച്ചു.
"ഈ ബസ്സ് ഇരിട്ടിയില്‍ എത്താന്‍ ഇരുട്ടുമോ..?"
ചോദ്യത്തിന്റെ അതേ താളത്തില്‍ ക്ലീനര്‍ പറഞ്ഞു.
"ഞങ്ങള്‍ ഉരുട്ടിയാല്‍ ഇരിട്ടിയിലെത്താന്‍ ഇരുട്ടും; പക്ഷെ... ഞങ്ങള്‍ ഉരുട്ടില്ല... അതുകൊണ്ട് ഇരുട്ടില്ല..."
"ഈ ബസ്സ് ഇരിട്ടിയില്‍ എത്താന്‍ ഇരുട്ടുമോ..?"
ചോദ്യത്തിന്റെ അതേ താളത്തില്‍ ക്ലീനര്‍ പറഞ്ഞു.
"ഞങ്ങള്‍ ഉരുട്ടിയാല്‍ ഇരിട്ടിയിലെത്താന്‍ ഇരുട്ടും; പക്ഷെ... ഞങ്ങള്‍ ഉരുട്ടില്ല... അതുകൊണ്ട് ഇരുട്ടില്ല..."
സോമാലിയയിലെ പൂച്ച
ലോകപൂച്ചമഹാസമ്മേളനം നടക്കുകയാണ് അമേരിക്കയില്‍. എല്ലാ രാജ്യത്തുനിന്നും വിവിധ ഇനം പൂച്ചകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തിമാനായ പൂച്ചയെ കണ്ടെത്താനുള്ള മത്സരങ്ങളുടെ ഫലം പുറത്ത് വന്നപ്പോല്‍ എല്ലാവര്‍ക്കും അത്ഭുതം. ജയിച്ചത് പട്ടിണിപ്പാവങ്ങളുടെ നാടായ സോമാലിയയിലെ ഒരു മെലിഞ്ഞ പൂച്ച. പത്രക്കാരെല്ലാം ആ പൂച്ചയെ വളഞ്ഞു. ഇതിന്റെ രഹസ്യമെന്താണെന്നറിയണമല്ലോ. ഒടുവില്‍ മലയാളിയായ ഒരു പത്രക്കാരനോട് പൂച്ച ആ രഹസ്യം വെളിപ്പെടുത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു.
" ഞാന്‍ സോമാലിയയിലെ പൂച്ച അല്ല; പുലിയാ..."
" ഞാന്‍ സോമാലിയയിലെ പൂച്ച അല്ല; പുലിയാ..."
ലഹരി
ഞാന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് എന്റെ ഒരു പ്രിയപ്പെട്ട കൂട്ടുകാരന് ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്നു. പലപ്പോഴും അവന്‍ കോളജില്‍ എത്തിയിരുന്നത് അതിലായിരുന്നു. ഒരിക്കല്‍ കണ്ണൂരിലെ ഒരു ബാറിലെ ചെറിയ പാര്‍ട്ടിയില്‍ പങ്കെടുത്തു സ്കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. അല്‍പ്പം മദ്യം കഴിച്ചിരുന്നെങ്കിലും സ്കൂട്ടറില്‍ കയറുമ്പോള്‍ അതിന്റെ ഇഫക്ട് തലയിലെത്തിയിരുന്നില്ല. പക്ഷെ... പോയ്ക്കൊണ്ടിരിക്കും തോറും ഇഫക്ട് കയറാന്‍ തുടങ്ങി. സമയം രാത്രിയും. താവക്കരയിലെ വണ്‍ വേയില്‍ ഇടതു ഭാഗത്തുകൂടെ പോകേണ്ട അവന്‍ പോയതോ വലതു ഭാഗത്തെ റോഡിലൂടെ. പെട്ടെന്ന് റോഡിന്റെ ഇടതുവശത്തുകൂടെ ഒരു ബൈക്ക് വന്നു. അവന്‍ വലതുവശത്തേക്ക് മാറ്റി, അപ്പോള്‍ വലതുവശത്തൂകൂടെ വേറൊരെണ്ണം വന്നപ്പോള്‍ ഇടതുവശത്തേക്കു മാറ്റി. പക്ഷേ.. അടുത്തതായി ഇടത്തുനിന്നും വലത്തുനിന്നും ഒരുമിച്ച് രണ്ടു ബൈക്കുകള്‍ വരുന്നതു കണ്ട അവന്‍ പെട്ടെന്ന് എന്തുചെയ്യണമെന്നറിയാതെ മദ്യത്തിന്റെ ലഹരിയില്‍ രണ്ടു ബൈക്കുകള്‍ക്കും നടുവിലൂടെ പോകാന്‍ ശ്രമിച്ചു. പക്ഷെ എവിടെയോ ചെന്നിടിച്ച് റോഡില്‍ തെറിച്ചുവീണ അവനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. സംഭവം അറിഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍ എത്തി വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. നീ എങ്ങിനെ റോഡില്‍ തെറിച്ചുവീണു എന്ന് ഞങ്ങള്‍ ചോദിച്ചപ്പോള്‍ വേദന കടിച്ചമര്‍ത്തി അവന്‍ ഇങ്ങനെ പറഞ്ഞു.
" അവസാനം വന്നത് രണ്ട് ബൈക്കായിരുന്നില്ലെടാ... അതൊരു ലോറി ആയിരുന്നു"
" അവസാനം വന്നത് രണ്ട് ബൈക്കായിരുന്നില്ലെടാ... അതൊരു ലോറി ആയിരുന്നു"
അനൌണ്‍സ്മെന്ട്
എന്ടെ നാട്ടില്‍ എല്ലാ വര്‍ഷവും തയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ഒരു ഉത്സവമുണ്ട്. ഈ തെയ്യക്കോലങ്ങള്‍ കെട്ടിയാടപ്പെടുന്നത് കൊയ്ത്തുകഴിഞ്ഞ ഒരു വയലിലാണ്. അതുകൊണ്ടുതന്നെ വയല്‍തിറ മഹോത്സവം എന്നാണ് അത് അറിയപ്പെടുന്നത്. രണ്ടു ദിവസങ്ങളിലായാണ് ഉത്സവം. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇങ്ങനെ ഒരു ഉത്സവത്തിന്റെ രണ്ടാം ദിവസം, എല്ലാവരും അവസാനത്തെ തെയ്യക്കോലത്തിന്റെ ഉറഞ്ഞുതുള്ളലില്‍ മുഴുകിയിരിക്കുകയാണ്. ഇനിയുള്ള പണിയൊക്കെ പെട്ടെന്നു തീര്‍ത്തുകളയാം എന്നു കരുതിയ ഉത്സവപ്പറമ്പിലെ മൈക്ക് ഓപ്പറേറ്റര്‍ അവിടെ സ്ഥാപിച്ചിരുന്ന ട്യൂബ് ലൈറ്റുകളൊക്കെ അഴിച്ചു മാറ്റാന്‍ തുടങ്ങി. അപ്പോഴാണ് വയലിന്റെ വരമ്പിനുമുകളില്‍ക്കൂടിയിട്ട വയറിനുമുകളില്‍ ആള്‍ക്കാര്‍ കയറി നില്‍ക്കുന്നതു കണ്ടത്. ആള്‍ക്കാരോട് മാറിനില്‍ക്കാന്‍ അദ്ദേഹം പറഞ്ഞെങ്കിലും ആരും അതു കേട്ടതായി ഭാവിച്ചില്ല. അപ്പൊഴാണ് അദ്ദേഹത്തിനു അങ്ങനെയൊരു ബുദ്ധി ഉദിച്ചത്. അദ്ദേഹം നേരെ മൈക്ക് സ്റ്റാളിലേക്ക് ചെന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. "ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്...
ദയവായി വരമ്പത്തു നിന്നവര്‍ വയറിളക്കുക".
ദയവായി വരമ്പത്തു നിന്നവര്‍ വയറിളക്കുക".
ഇളനീര്‍
എന്റെ പറമ്പിലെ തെങ്ങില്‍ ഇളനീര്‍ ഉണ്ടെങ്കിലും മറ്റുള്ളവരുടെ പറമ്പിലെ തെങ്ങില്‍ കയറി ഇളനീര്‍ പറിച്ചു കുടിക്കുക എന്നത് ഞാന്‍ അടക്കമുള്ള എന്റെ നാട്ടിലെ യുവാക്കളുടെ ഒരു ഹരമായിരുന്നു. ഒരു ദിവസം നേരം ഇരുട്ടിത്തുടങ്ങിയ സമയത്ത് ഇളനീര്‍ പറിക്കാനുള്ള ആന്നത്തെ യജ്ഞം ഞങ്ങള്‍ ആരംഭിച്ചു. സാധാരണ തെങ്ങില്‍ കയറാറുള്ള വിരുതന്‍ ഒരു ഉയരം കുറഞ്ഞ തെങ്ങ് നോക്കി വലിഞ്ഞു കയറി. ആദ്യം ഒരു ഇളനീര്‍ വീഴുന്ന ഒച്ച കേട്ട് താഴെ നിന്നവന്‍ ഒച്ച ഉണ്ടാക്കാതെ പറിക്കാന്‍ താക്കീത് നല്‍കി. പക്ഷെ അടുത്തത് ഒരു കുല ഇളനീര്‍ താഴെ വീണ ശബ്ദമാണ് കേട്ടത്. ഇതില്‍ അരിശം പൂണ്ട താഴെ നിന്നവന്‍ പറഞ്ഞു
"എടാ... നിന്നോട് ഒച്ച ഇണ്ടാക്കാതെ പറിക്കാന്‍ പറഞ്ഞിട്ട്... നീയന്തിനാ ഒരു കുല മുഴുവന്‍ പറച്ചിട്ടേ..."
ഇതുകേട്ട് തെങ്ങില്‍ കയറിയവന്‍ പറഞ്ഞു
"ഇതു കുലയല്ലടാ... ഞാനാ..."
ഇതു പറയുമ്പോള്‍ അവന്‍ താഴെ തെങ്ങിന്‍ ചുവട്ടില്‍ വീണുകിടക്കുകയായിരുന്നു
"എടാ... നിന്നോട് ഒച്ച ഇണ്ടാക്കാതെ പറിക്കാന്‍ പറഞ്ഞിട്ട്... നീയന്തിനാ ഒരു കുല മുഴുവന്‍ പറച്ചിട്ടേ..."
ഇതുകേട്ട് തെങ്ങില്‍ കയറിയവന്‍ പറഞ്ഞു
"ഇതു കുലയല്ലടാ... ഞാനാ..."
ഇതു പറയുമ്പോള്‍ അവന്‍ താഴെ തെങ്ങിന്‍ ചുവട്ടില്‍ വീണുകിടക്കുകയായിരുന്നു
മോനെ ദിനേശാ...
എന്റെ വീടിനടുത്ത് ദിനേശന്‍ എന്നൊരാള്‍ അനാദിക്കച്ചവടം ചെയ്തിരുന്ന കാലം.
ഒരുദിവസം ഒരു എട്ടോ ഒമ്പതോ പ്രായം തോന്നിക്കുന്ന ഒരു കൊച്ചുപയ്യന്‍ കയറിവന്നിട്ട് പറഞ്ഞു
"മോനെ ദിനേശാ... രണ്ട് ഉര്‍പ്യക്ക് ദിനേശ് ബീഡി"
പൊതുവേ സൗമ്യശീലക്കാരനായ ദിനേശേട്ടന്‍ ഒന്നു ഞെട്ടി.
ആരോ ബീഡി വാങ്ങാന്‍ വേണ്ടി പറഞ്ഞയച്ചതാണാ പയ്യനെ.
മോഹന്‍ലാല്‍ അഭിനയിച്ച 'നരസിംഹം' എന്ന സിനിമ പുറത്തുവന്ന സമയമായിരുന്നു അപ്പോള്‍. ആ കാര്യം നമ്മുടെ പാവം ദിനേശേട്ടനോ; ഇദ്ദേഹത്തിന്റെ പേര്‍ ദിനേശന്‍ എന്നാണെന്ന് ആ പയ്യനോ അറിഞ്ഞിരുന്നില്ല.
ഒരുദിവസം ഒരു എട്ടോ ഒമ്പതോ പ്രായം തോന്നിക്കുന്ന ഒരു കൊച്ചുപയ്യന്‍ കയറിവന്നിട്ട് പറഞ്ഞു
"മോനെ ദിനേശാ... രണ്ട് ഉര്‍പ്യക്ക് ദിനേശ് ബീഡി"
പൊതുവേ സൗമ്യശീലക്കാരനായ ദിനേശേട്ടന്‍ ഒന്നു ഞെട്ടി.
ആരോ ബീഡി വാങ്ങാന്‍ വേണ്ടി പറഞ്ഞയച്ചതാണാ പയ്യനെ.
മോഹന്‍ലാല്‍ അഭിനയിച്ച 'നരസിംഹം' എന്ന സിനിമ പുറത്തുവന്ന സമയമായിരുന്നു അപ്പോള്‍. ആ കാര്യം നമ്മുടെ പാവം ദിനേശേട്ടനോ; ഇദ്ദേഹത്തിന്റെ പേര്‍ ദിനേശന്‍ എന്നാണെന്ന് ആ പയ്യനോ അറിഞ്ഞിരുന്നില്ല.
Rs. 500
നമ്മുടെ നാട്ടിലൊക്കെ മൊബൈല്‍ ഫോണ്‍ പ്രചാരം നേടിത്തുടങ്ങുന്ന കാലം. ഒരു പ്രമുഖ മൊബൈല്‍ കമ്പനി 500 രൂപക്ക് (ബാക്കി തുക തവണകളായി അടച്ചാല്‍ മതി) ഒരു സൂപ്പര്‍ മൊബൈല്‍ വിപണിയില്‍ ഇറക്കിയ സമയം . 500 രൂപ കൊടുത്ത് എന്റെ ഒരു കൂട്ടുകാരനും ആ മൊബൈല്‍ ഒന്നു കരസ്തമാക്കി. ഒരു ദിവസം ഒരു സിനിമ കാണുവാന്‍ വേണ്ടി നഗരത്തിലെ പ്രശസ്തമായ ഒരു ടാക്കീസില്‍ കയറി. സിനിമ കണ്ടുകൊണ്ടിരിക്കേ മൊബൈലില്‍ ഒരു കോള്‍ വന്നു. ഫോണ്‍ ചെവിയില്‍ വെച്ച് സംസാരിക്കാന്‍ തുടങ്ങിയതും പുറകെ ഇരുന്ന ആരോ വിളിച്ചു കൂവി " അയ്യോ അഞ്ഞൂറ്..." (500 രൂപക്ക് ആര്‍ക്കും കിട്ടും എന്നുള്ളതുകൊണ്ട് നാട്ടുകാരുടെ ഇടയില്‍ ആ ഫോണിന് അങ്ങനെയൊരു വിളിപ്പേരുണ്ടായിരുന്നു) ഇതു കേട്ട് അരിശം പൂണ്ട എന്റെ കൂട്ടുകാരന്‍ എഴുന്നേറ്റ് നിന്ന് വിളിച്ചുകൂവിയ മാന്യനോടായി ഉറക്കെ ചോദിച്ചു
" ബാക്കി നിന്റെ അച്ഛന്‍ അടക്വോ..."
അവിടെയിരുന്നുതന്നെ ആ സിനിമ മുഴുവന്‍ കാണാനുള്ള മാനസികശേഷി ആ മാന്യന് ഉണ്ടായിരുന്നില്ല എന്നാണ് പിന്നീടറിഞ്ഞത്.
" ബാക്കി നിന്റെ അച്ഛന്‍ അടക്വോ..."
അവിടെയിരുന്നുതന്നെ ആ സിനിമ മുഴുവന്‍ കാണാനുള്ള മാനസികശേഷി ആ മാന്യന് ഉണ്ടായിരുന്നില്ല എന്നാണ് പിന്നീടറിഞ്ഞത്.
പുലി
എല്‍. പി. സ്കൂളിലെ മലയാളാദ്ധ്യാപകനായ നാരായണന്‍ മാസ്റ്റര്‍ നാലാം ക്ലാസ്സിലെ വായാടിയായ ബിജുക്കുട്ടനോടു ചോദിച്ചതിങ്ങനെ
"സിംഹം കാട്ടിലെ ആരാണ്.. ?''
ബിജുക്കുട്ടന്‍ പറഞ്ഞതോ ദാ... ഇങ്ങനെ
'' അവന്‍ പുലി അല്ലെ മാഷേ...... പുലി ''
"സിംഹം കാട്ടിലെ ആരാണ്.. ?''
ബിജുക്കുട്ടന്‍ പറഞ്ഞതോ ദാ... ഇങ്ങനെ
'' അവന്‍ പുലി അല്ലെ മാഷേ...... പുലി ''
ശൈലീവൈഭവം
സദാനന്ദന്‍ ചേട്ടന് രണ്ട് മക്കളാണ്.
വിജ്ഞാനകുതുകികളായ രണ്ട് മിടുക്കന്‍മാര്‍.
സദാനന്ദന്‍ ചേട്ടന്‍ എന്തു ചെയ്യുമ്പോഴും അവര്‍ ചോദിക്കും.
അച്ഛാ... എവിടെ പോകുന്നു എന്നു ചോദിച്ചാല്‍ സദാനന്ദന്‍ ചേട്ടന്‍ പറയും "ഒന്നും കാണാതെ അച്ഛന്‍ എവിടേയും പോകില്ല മക്കളേ" എന്ന്.
അച്ഛാ എന്താ ചെയ്യുന്നത് എന്നു ചോദിച്ചാല്‍
"ഒന്നും കാണാതെ അച്ഛന്‍ ഒന്നും ചെയ്യില്ല മക്കളേ" എന്നു പറയും.
ഒരിക്കല്‍ വെള്ളം കോരാനായി കിണറ്റിന്‍കരയിലേക്ക് പോയ നമ്മുടെ സദാനന്ദന്‍ ചേട്ടന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇതു കണ്ടുനില്‍ക്കുകയായിരുന്ന ഇളയ മകന്‍ വിളിച്ചുകൂവി
"ഏട്ടാ ഓടിവാ അച്ഛന്‍ കെര്ണ്ടില് വീണു...''
മൂത്ത മകന്‍ ഓടിയെത്തി നോക്കിയപ്പോള്‍ മുങ്ങിത്താഴുന്ന സദാനന്ദന്‍ ചേട്ടനെയാണു കണ്ടത്.
ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അനുജനോടായി പറഞ്ഞു
"എടാ അനിയാ... അച്ഛന്‍ ഒന്നും കാണാതെ കെര്ണ്ടില് തുള്ളില്ല''
വിജ്ഞാനകുതുകികളായ രണ്ട് മിടുക്കന്‍മാര്‍.
സദാനന്ദന്‍ ചേട്ടന്‍ എന്തു ചെയ്യുമ്പോഴും അവര്‍ ചോദിക്കും.
അച്ഛാ... എവിടെ പോകുന്നു എന്നു ചോദിച്ചാല്‍ സദാനന്ദന്‍ ചേട്ടന്‍ പറയും "ഒന്നും കാണാതെ അച്ഛന്‍ എവിടേയും പോകില്ല മക്കളേ" എന്ന്.
അച്ഛാ എന്താ ചെയ്യുന്നത് എന്നു ചോദിച്ചാല്‍
"ഒന്നും കാണാതെ അച്ഛന്‍ ഒന്നും ചെയ്യില്ല മക്കളേ" എന്നു പറയും.
ഒരിക്കല്‍ വെള്ളം കോരാനായി കിണറ്റിന്‍കരയിലേക്ക് പോയ നമ്മുടെ സദാനന്ദന്‍ ചേട്ടന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണു. ഇതു കണ്ടുനില്‍ക്കുകയായിരുന്ന ഇളയ മകന്‍ വിളിച്ചുകൂവി
"ഏട്ടാ ഓടിവാ അച്ഛന്‍ കെര്ണ്ടില് വീണു...''
മൂത്ത മകന്‍ ഓടിയെത്തി നോക്കിയപ്പോള്‍ മുങ്ങിത്താഴുന്ന സദാനന്ദന്‍ ചേട്ടനെയാണു കണ്ടത്.
ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അനുജനോടായി പറഞ്ഞു
"എടാ അനിയാ... അച്ഛന്‍ ഒന്നും കാണാതെ കെര്ണ്ടില് തുള്ളില്ല''
Subscribe to:
Posts (Atom)